ഇന്നു, ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നത് അഫ്ഗാൻ വാർത്തകളാണ്. മ നഃസ്സാക്ഷി മരവിക്കുന്നതും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് അവിടെ കാണാൻ കഴിയുന്നത്. താലിബാനിൽ നിന്നും രക്ഷപ്പെ ടുവാൻ ഓടിപോകുന്ന അഫ്ഗാനികളുടെ കൂട്ടപലായനത്തിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. വിമാനങ്ങളിൽ ഇടംപിടിക്കാൻ ലോക്കൽ ട്രെയിനുകളിൽ എന്നപോലെ ആളുകൾ കൂട്ടം കൂടുന്നു. ഫ്ലൈറ്റിന്റെ വീൽ കംപാർട്ടുമെന്റുകളിലും ലാൻഡിംഗ് ഗിയറിലുമൊക്കെ തിങ്ങികയറിയവരിൽ ചിലർ പറന്നുയർന്ന വിമാനത്തിൽ നിന്നും തെറിച്ചുവീഴുന്നു. പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ യന്ത്രതോക്കുകളിൽ നിന്നും വെടിയുതിർക്കുന്ന ഭീകരന്മാർ കടകളും ബാങ്കുകളും കൊള്ളയടിക്കുകയും ഓഫീസുകൾ കൈയ്യേറുകയും ചെയ്യുന്നു. പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന മതഭ്രാന്തന്മാർ തേർവാഴ്ച്ച നടത്തുകയാണ്. യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാൻ നിലംപൊത്തുമെന്നുള്ള കാര്യം ഉറപ്പായിരുന്നെങ്കിലും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അതു സംഭവിക്കുമെന്നു ആരും കരുതിയിരുന്നില്ല. അവസാനത്തെ അമേരിക്കൻ സൈനികനും മടങ്ങിക്കഴിഞ്ഞപ്പോൾ സെൻട്രൽ ഏഷ്യയിലും സൗത്ത് ...
“God has a purpose behind every problem. He uses circumstances to develop our character. In fact, he depends more on circumstances to make us like Jesus than he depends on our reading the Bible.”