Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

യുക്രൈന്‍ അതിര്‍ത്തിയില്‍ വംശീയ വിവേചനം: അവസാനിപ്പിക്കണമെന്ന് യു.എന്‍ .....


 യുക്രൈന്‍ അതിര്‍ത്തികളില്‍ വംശീയ വിവേചനം നടത്തുന്നതിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. യുക്രൈനില്‍നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് വംശീയ വിവേചനം നേരിടാതെ സംരക്ഷണം ഉറപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനും, അംഗരാജ്യങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.എന്‍ ‍. ഉദജ്യോഗസ്ഥ തെന്‍ഡായി അച്യുമി ആവശ്യപ്പെട്ടു.

വലിയപ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ തമ്മില്‍ വിവേചനം പാടില്ലെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ വലിയ വംശീയ വിവേചനം നേരിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. യുക്രൈനില്‍നിന്ന് പാലായനം ചെയ്യാന്‍ ശ്രമിക്കുന്ന വെള്ളക്കാരല്ലാത്ത ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു.

വംശീയമായ പെരുമാറ്റം ഔദ്യോഗികമോ, അനൌദ്യോഗികമോ ആകട്ടെ അവസാനിപ്പിക്കാന്‍ ഉടനടി നടപടിയുണ്ടാകണമെന്ന് തെന്‍ഡായി ആവശ്യപ്പെട്ടു. യുക്രൈന്‍ അതിര്‍ത്തികളില്‍ കറുത്ത വര്‍ഗ്ഗക്കാരോടും, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരോടും വംശീയ വിദ്വേഷത്തോടെയാണ് അധികൃതരും, പോലീസും. തദ്ദേശീയരും പെരുമാറുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോംബ് ഷെല്‍ട്ടറുകള്‍ നിഷേധിക്കുക, പാലായനം ചെയ്യുന്നവരെ വാഹനങ്ങളില്‍ കയറ്റാതിരിക്കുക, അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളിനീക്കുക, രാജ്യങ്ങള്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ ഹീനമായ വംശീയ അതിക്രമങ്ങളാണ് യുക്രൈനില്‍ നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.