വിഗ്രഹാരാധന
വചനത്തിൽ രണ്ടാമതായി പറയപ്പെടുന്നത് അവരുടെ വിഗ്രഹാരാധനയെക്കുറിച്ചാണ്. ഈ വിഗ്രഹാരാധനയാണ് കനാനിൽ പ്രവേശിച്ച് ഏതാണ്ട്
500 വർഷം കഴിഞ്ഞപ്പോൾ അതിന്റെ കൊടുമുടിയിൽ എത്തിച്ചേർന്നത്. ദൈവത്തിന്റെ സർവ്വ പ്രവാചകന്മാരും
വടക്കും തെക്കുമുള്ള യിസ്രായേൽ
രാജ്യങ്ങളോട് നിരന്തരമായി സംസാരിച്ചത് അവരുടെ വിഗ്രഹാരാധനയും പരസംഗവും എന്നിങ്ങനെ രണ്ടു
പാപങ്ങൾക്കെതിരെ ആയിരുന്നു.
ബാലിനെയും ബാലിനോട് ബന്ധപ്പെട്ട ദേവീദേവന്മാരെയും അവർ ഭജിച്ചു പോന്നു. മഴയുടെയും സന്താനപുഷ്ടിയുടെയും ദേവൻ ആയിട്ടാണ് ബാലിനെ അവർ കണ്ടുപോന്നത്. ബാൽ ജാതികളുടെ ദേവനായിരുന്നു. ബാലിന്റെ ദേവതയെ അസ്തോരത്തു എന്ന് വിളിച്ചു വന്നു. സ്ഥാർ എന്നാണ് അസീറിയക്കാർ ഈ ദേവതയെ വിളിച്ചിരുന്നത്. എവിടെയെല്ലാം ബാലിന്റെ യാഗപീഠം ഉണ്ടാക്കിയിരുന്നുവോ അവിടെ എല്ലാം അസ്തോരെത്തിന്റെ പ്രതിമകളും ഉയർത്തിയിരുന്നു. ബാലിനോട് കൂടെ സഹവസിക്കുന്ന ദേവത എന്നത്രേ അവർ അറിയപ്പെട്ടത്.
യിസ്രായേൽജനം
വശീകരിക്കപ്പെട്ടത് എന്ന് ഓർക്കുമ്പോൾ അവരുടെ പിന്മാറ്റത്തിന്റെ അഗാധത
എത്രമാത്രം ഭയങ്കരം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു!
ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും ഈ
കാലഘട്ട പശ്ചാത്തലം പഠിച്ചാൽ. എന്നാൽ സത്യം അതായിരുന്നു എന്ന് ഞാനും നിങ്ങളും മനസ്സിലാക്കണം.
മനുഷ്യ സ്വഭാവത്തിൽ അത്യന്തം അധഃപ്പതനം വരുത്തിവെച്ച ഈ മഹാപാപം കൊടികുത്തിവാണ ദേശത്തെ ജനത്തിന്റെ
പ്രത്യേകത ഇവിടെ എടുത്തു സ്ഥാപിക്കേണ്ട ആവശ്യം വരുന്നില്ല. അത്രമാത്രം മോശപ്പെട്ടത്
ആയിരുന്നു. തന്നിമിത്തം ദൈവശാപം ദൈവജനത്തിനുമേൽ വന്നു പതിക്കേണ്ട സമയത്തിൽ ആണ് അവർ
അകപ്പെട്ടുപോയത്.
ഏത് തരത്തിൽപ്പെട്ട വിശ്വാസികളും ആയിക്കൊള്ളട്ടെ ഉപദേശത്തിന്റെ ശുദ്ധത കാത്തുസൂക്ഷിക്കാത്ത പക്ഷം ചെന്നെത്തുന്നത് അശുദ്ധിയുടെ താഴ്‌വരയിൽ ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. അതാണ് ന്യായാധിപന്മാരുടെ കാലത്തെ യിസ്രായേൽ ജനതയുടെ ചരിത്രം നമ്മെ അനുസ്മരിപ്പിക്കുന്നത്.
യിസ്രായേൽ ജനത വിഗ്രഹാരാധനയിലേക്ക്
വഴുതിപ്പോയപ്പോൾ അവരുടെ സദാചാരം അങ്ങേയറ്റം
അധഃപതനത്തിലേക്ക്
വീഴുകയാണ് ചെയ്തത്. എന്നാൽ അവർ ദൈവത്തിങ്കലേക്ക് മടങ്ങിവന്നപ്പോൾ
അവരുടെ സദാചാര ജീവിതവും ദൈവീക പ്രമാണങ്ങൾക്ക് അനുസൃതമായി ഉയർന്നതായി നമുക്ക് കാണുവാൻ
കഴിയും.
ക്ഷമിക്കാനാവാത്ത പിന്മാറ്റം
യിസ്രായേൽ പിന്നെയും മ്ലേച്ഛത പ്രവർത്തിച്ചു എന്നത്രേ
ഇവിടെ എഴുതിയിരിക്കുന്നത്. യിസ്രായേൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ചു
എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഏതാണ്ട് എട്ടു
പ്രാവശ്യം ഈ പദപ്രയോഗം ആവർത്തിക്കപ്പെട്ടതായി നാം വായിക്കുന്നു.
(ന്യായാധി. 2.11,
3.7,
3.12, 4.1,10. 6) ഈ വാക്യങ്ങളിൽ എല്ലാം
മേൽപ്രസ്താവിച്ച കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്.
ഓരോ പ്രാവശ്യവും പാപം ചെയ്യുമ്പോൾ അതികഠിനമായ ശിക്ഷ
ദൈവത്തിൽ നിന്ന് അവർ ഏറ്റുവാങ്ങുന്ന അനുഭവം വാസ്തവത്തിൽ അവരെ ഫലം ഉള്ളവർ ആക്കി മേലാൽ പാപം ചെയ്യാതെ സൂക്ഷിക്കേണ്ടതിനാണ്. പക്ഷേ അതൊന്നും
യിസ്രായേലിനെ സംബന്ധിച്ച് ഒരു ഗുണപാഠമായി അവർക്ക് ഭവിച്ചില്ല.
അവർ പിന്നെയും പിന്നെയും പാപം ചെയ്തു കൊണ്ടിരുന്നു.
മുൻകാലങ്ങളിൽ ദൈവം അവർക്ക് നല്കിയ എല്ലാ മുന്നറിയിപ്പുകളെയും അവർ നിർദാക്ഷ്യണ്യം അവഗണിക്കുകയും പാപത്തിൽ തുടരുകയുമാണ് ചെയ്തത്. നാം ജീവിച്ചിരിക്കുന്ന
ഈ കാലഘട്ടവും അതിനേക്കാൾ ഒട്ടും മോശമല്ല. നാം എത്രയോ
പ്രാവശ്യം അരുത് എന്നു പറയുന്ന
പാപപ്രവർത്തികളെക്കുറിച്ച് നൂറ് കണക്കിന് പ്രസംഗങ്ങൾ കേൾക്കുന്നവരാണ് എങ്കിലും, ഏതു
പ്രവർത്തി ചെയ്യരുത് എന്ന് നമ്മോട് പറയുന്നുവോ അത് തന്നെ
പിന്നെയും പിന്നെയും ചെയ്യുവാൻ യാതൊരു മടിയും ഇല്ലാത്തവരായിട്ടാണ് അനേകരെ നമ്മുടെ ഈ
സമൂഹത്തിലും നാം കാണുന്നത്. അങ്ങനെയെങ്കിൽ ന്യായാധിപന്മാരുടെ കാലത്തെ യിസ്രായേൽ ജനത്തെ എങ്ങനെ കുറ്റപ്പെടുത്തുവാൻ നമുക്ക് കഴിയും.
അക്കാലത്തെ യിസ്രായേലിനെ ദൈവം ന്യായവിധിക്കായി ഏല്പിച്ചു
കൊടുത്തു എങ്കിൽ ഏറെ കൃപ ലഭിച്ചു എന്ന് അവകാശപ്പെടുന്ന എന്നെയും നിങ്ങളെയും ദൈവം വെറുതെ
വിടുമെന്ന് ചിന്തിക്കരുത്. ഓരോ അനുസരണക്കേടിനും എണ്ണി എണ്ണി നാം കണക്ക് കൊടുക്കേണ്ടിവരും. അവരുടെ പാപം ദൈവശാപമായി
അവരുടെ പിതാക്കന്മാർക്ക് ലഭിക്കുവാൻ ഹേതുവായി എങ്കിൽ ദൈവം
ഒരു തലമുറയെയും വെറുതെ വിടുമെന്ന് ചിന്തിക്കേണ്ട.
അവരുടെ പരാജയം ദൈവത്തിന് ക്ഷമിക്കാൻ കഴിയുന്നതിനും
അപ്പുറമായിരുന്നു.
യിസ്രായേൽ മക്കൾക്ക് മാത്രം സംഭവിച്ച
ഒരു കാര്യമല്ലിത് എല്ലാ തലമുറകളിലും ഇതു തന്നെ
സംഭവിക്കുന്നു. പാപത്തെ ന്യായീകരിക്കുന്ന ഏതു തലമുറയും ദൈവത്തിന്റെ കഠിനമായ ശിക്ഷയ്ക്ക്
പാത്രീഭവിക്കുന്നത് നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. ഒരു തലമുറ ചെയ്യുന്നത് കണ്ടു പഠിക്കുന്ന
അടുത്ത തലമുറ തങ്ങളുടെ പിതാക്കന്മാർ എന്ത് ചെയ്തുവോ അതിനേക്കാൾ മോശപ്പെട്ടത് ആവർത്തിക്കുന്നതായിട്ടാണ്
നാം കാണുന്നത്. ജനതകൾ മറ്റ് ജനതകളുടെ പാപത്തെ പകർത്തുകയും അതിന്റെ പരിണിതഫലം അതുപോലെ തന്നെ അനുഭവിക്കുകയും
ചെയ്യുന്ന കാഴ്ച എവിടെയും നമുക്ക് കാണാം. മഹാനായ ഒരാൾ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്;
"ചരിത്രത്തിൽ നിന്നും നാം പഠിക്കുന്ന
ഒരു യാഥാർത്ഥ്യം നാമിന്നുവരെയും ചരിത്രത്തിൽ നിന്നും യാതൊന്നും പഠിച്ചിട്ടില്ല എന്നുള്ള
സത്യമാണ്."
നാം ജീവിച്ചു വരുന്ന ഈ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളവും
മേല്പറഞ്ഞ കാര്യം
സത്യമാണ്.
വിദ്യാഭ്യാസത്തിലും കണ്ടുപിടുത്തങ്ങളിലുമൊക്ക
നാം ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും, പാപത്തിന്റെ
ഭവിഷ്യത്ത് സംബന്ധിച്ച് നാം കൂടുതലായി ഒന്നും തന്നെ മനസ്സിലാക്കിയിട്ടില്ല. പാപത്തിന്റെ
പരിണിത ഫലം സംബന്ധിച്ച് വളരെയേറെ മുന്നറിയിപ്പുകൾ നാം പ്രാപിച്ചിട്ടുണ്ട്. എങ്കിലും,
പിന്നെയും പിന്നെയും പാപം ചെയ്യുന്ന പ്രവണതയാണ് നമ്മിൽ ഓരോരുത്തരിലും കണ്ടുവരുന്നത്.
നിയമവത്ക്കരിക്കുകയും
ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്ന ഒരു സാഹചര്യം കണ്ടും അനുഭവിച്ചുമാണ്
ഞാനും നിങ്ങളും ഇന്ന് ജീവിച്ചു വരുന്നത്. അതു
നിമിത്തം മഹാവ്യാധികൾ പോലെയുള്ള കടുത്ത ശിക്ഷാ മാർഗ്ഗങ്ങൾ ഈ ഭൂമിയെ സന്ദർശിക്കുകയും
ലക്ഷോപലക്ഷങ്ങൾ മരണത്തിലൂടെ ഈ ലോകം വിട്ട് പോകയും
ചെയ്യുന്നുവെങ്കിലും, ഇതൊക്കെയും കാണുകയും കേൾക്കുകയും
ചെയ്യുന്നവർ തങ്ങൾക്ക് ഇതൊരു ഒരു വിഷയമേ അല്ല എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്.
അക്ഷന്തവ്യമായ ഒരു
അപരാധമാണിത്. ഭൂതകാല അനുഭവങ്ങൾ അനേകം മുന്നറിയിപ്പുകൾ
നമുക്ക് നല്കിയിട്ടുണ്ട്. വർത്തമാനകാലത്ത് നിരവധി
മുന്നറിയിപ്പുകൾ നാം കേട്ടുകൊണ്ടിരിക്കുന്നു.
എന്നിട്ടും പഴയ പ്രവർത്തി തന്നെ നാം തെല്ലും കൂസലില്ലാതെ
തുടർന്നുപോകുന്നു. കഷ്ടം! എന്നല്ലാതെ എന്തു പറയുവാൻ?
ഒരളവിൽ പറഞ്ഞാൽ ദോഷ ചിന്തകളും അകൃത്യഭാരവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആധുനികകാല ജനത. ഇന്റർനെറ്റ്,
സോഷ്യൽ മീഢിയ മുതലായ മാധ്യമങ്ങൾ കൂടി രംഗപ്രവേശം
ചെയ്തതോടെ പാപം അതിൻ്റെ ഉത്തുംഗശ്യംഗത്തിൽ എത്തിയിരിക്കന്നു. നമ്മുടെ യുവതലമുറകൾ ഏതു വഴിയിലൂടെ ഒക്കെ പോകുന്നു
എന്ന് നമുക്കാർക്കും ഒരു നിശ്ചയവുമില്ല. സ്വവർഗാനുരാഗം,
സ്വവർഗരതി, സ്വവർഗവിവാഹം, എന്നിങ്ങനെ സോദോം-ഗൊമോറാ- യിലെ പാപങ്ങൾ അതിന്റെ പത്തിരട്ടി
ശക്തിയോടെ നാം ജീവിക്കുന്ന ഈ തലമുറയിൽ അക്ഷരാർത്ഥത്തിൽ വാഴുകയാണ്. ഇതെല്ലാം നമുക്ക് തികച്ചും ബോദ്ധ്യമായ കാര്യങ്ങളാണ്. എന്നിട്ടും
ആ വക പാപങ്ങളെ നാം പ്രോത്സാഹിപ്പിക്കുകയും, അനുവദിക്കുകയും, സഹിക്കുകയും അതിന് നിയമസാധുത
നല്കുകയും ചെയ്തുവരുന്നു!
വേണ്ടുവോളം ബോധവല്ക്കരണം ചെയ്താലും ആന്തരികമായ ഈ സ്വഭാവത്തിന് ഒരു മാറ്റവുമുണ്ടാകുന്നില്ല.
മനുഷ്യന്റെ അന്തരംഗത്തിൽ മാറ്റം ഉണ്ടാകാതെ ബാഹ്യതലങ്ങളിൽ
അവർ ചെയ്യുന്ന യാതൊരുവിധമായ പ്രബോധനങ്ങളും ആത്യന്തികമായി അവന് പ്രയോജനപ്പെടുന്നില്ല
എന്നാണ് ഈ വസ്തുതകൾ നമ്മെ വിളിച്ചറിയിക്കുന്നത്.
ദൈവസ്നേഹത്തിൽ
നിങ്ങളുടെ E. S.
THOMAS

Comments
Post a Comment