Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

കണ്ടിട്ടും കാണാതെ കടന്നുപോകുന്നവർ....


 ഒരു മഴക്കാലംബി.സി.എം കോളേജിലെ പതിവ് ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള ബസ്സ് പിടിക്കാൻ ശാസ്ത്രി റോഡിലേയ്ക്ക് ധൃതിയിൽ നടന്നു നീങ്ങുമ്പോഴാണ് ആ സാധു സ്ത്രീയെ ഞാൻ കാണുന്നത്. മുഷിഞ്ഞ വേഷംതകർത്തു പെയ്യുന്ന മഴയിൽ നിന്നും രക്ഷ നേടാൻ ഒരു കുട പോലും അവരുടെ കൈയിൽ ഇല്ല. റോഡിലൂടെ നടന്നുപോകുന്ന പല രോടും അവർ കൈകൾ കൂപ്പി സഹായം അഭ്യർത്ഥിക്കുന്നുണ്ട്. പക്ഷെ തിരക്കുകളുടെ ലോകത്ത് എല്ലാവരും അവരെ കണ്ടിട്ടും കാണാതെകടന്നുപോകുകയാണ്. കൂടെയുണ്ടായിരുന്ന പലരും നിരുത്സാഹപ്പെടുത്തിയിട്ടും, മുൻപിൽ വന്ന് സഹായം ചോദിക്കുന്ന ആരെയും അവഗണിക്കരുതെന്ന് ഓർമ്മവെച്ച കാലം മുതൽ പറഞ്ഞ് പഠിപ്പിക്കുകയും, സ്വജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്ത എന്റെ മാതാപിതാക്കളുടെ  മുഖം മനസ്സിൽ വന്ന ആ സമയം ഞാൻ ആ സ്ത്രീയുടെ അടുക്കലേയ്ക്ക് ചെന്നു. പെയ്ത മഴ മുഴുവൻ നനഞ്ഞ് നില്ക്കുന്ന അവരെ എന്റെ കുടക്കീഴിൽ ചേർത്തുനിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. വയനാട് സ്വദേശിയായ അവർ ഒരുവിധവയാണ്. 2019ലെ പ്രളയത്തിലും, ഉരുൾപൊട്ടലിലും വീടും, വസ്തുക്കളും മറ്റു സകലതും നഷ്ടപ്പെട്ടു. ജീവിതമാർഗ്ഗങ്ങളെല്ലാം അടഞ്ഞപ്പോൾ കോട്ടയത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ അഭയത്തിനായി എത്തിയതാണ്. ബസ് സ്റ്റോപ്പിലേയ്ക്ക് പോകുവാനുള്ള വഴി അറിയാതെ പകച്ചു നിന്ന അവരെ സഹായിക്കാൻ ആരും തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഒരു ചെരുപ്പ് പോലും വാങ്ങുവാൻ ആ സ്ത്രീയ്ക്ക് കഴിഞ്ഞിരുന്നില്ല. നഗ്നപാദയായി ദീർഘദൂരം നടന്ന് അവരുടെ രണ്ട് കാലുകളും വൃണം നിറഞ്ഞിരിക്കുന്നു. തൻനിമിത്തം നടക്കുവാൻ ബുദ്ധിമുട്ടുന്ന അവരെയും ചേർത്തു പിടിച്ചു ഒരു കുടക്കീഴിൽ ഞങ്ങൾ നടന്ന് നീങ്ങിയപ്പോൾ അവജ്ഞയോടെ നോക്കുന്ന പലരെയും ഞാൻ കണ്ടു. ബന്ധു വീട്ടിലേയ്ക്ക് പോകേണ്ട ബസ്സിൽ അവരെ യാത്രയാക്കി മടങ്ങാനൊരുങ്ങവേ എന്നെ ചേർത്തു പിടിച്ച് നിറകണ്ണുകളോടെ അനുഗ്രഹിച്ച ആ അമ്മയുടെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.

 

 

     ഇത് എന്റെ മാത്രം അനുഭവമല്ല. സമൂഹത്തിന്റെ നന്മയും, സഹജീവികളുടെ പുഞ്ചിരിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പങ്കുവെയ്ക്കുവാൻ ഇങ്ങനെ ധാരാളം അനുഭവങ്ങൾ ഉണ്ടാകും.

 

 

      തിരക്കുകൾ നിറഞ്ഞ ആധുനിക ലോകത്ത് മനുഷ്യരെല്ലാം പരക്കംപാച്ചിലിലാണ്. പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള ഓട്ടം, കീശയിലെ കാശിന്റെ കനം കൂട്ടാനും, ബാങ്ക് നിക്ഷേപത്തിൽ ഏതാനും ചില അക്കങ്ങൾ കൂടി കൂട്ടിച്ചേർക്കുവാനും, അയൽക്കാരന്റെ വീടിനെക്കാൾ സ്വന്തം വീട് മോടിപിടിപ്പിക്കുവാനും വേണ്ടിയുള്ള ഓട്ടം....!! എനിക്കും എന്റെ മക്കൾക്കും എന്നുള്ള കംഫർട്ട് സോണിൽ മനുഷ്യ ജീവിതം ചുരുങ്ങിപോകുന്നു. ഇതിനിടയിൽ നമുക്ക് നഷ്ടപ്പെട്ടത് അപരന്റെ വേദന കാണുവാനുള്ള ദീർഘദൃഷ്ടിയാണ്.

 

     പ്രശസ്ത മന:ശാസ്ത്രജ്ഞനായ എറിക് എറിക്സൺ വ്യക്തിത്വ വികസനത്തെ എട്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.  എട്ടാം ഘട്ടം (65 വയസ്സ് മുതൽ മരണം വരെ) എന്നത് ആത്മസംതൃപ്തിയും നിരാശയും(integrity Vs despair) തമ്മിലുള്ള സംഘർഷം ആണ്. വാർദ്ധക്യം എന്നത് കഴിഞ്ഞകാല ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുവാനുള്ള ഒരു അവസരം കൂടിയാണ്. ലഭിച്ച അറിവും, സമ്പത്തും, ആരോഗ്യവുമൊക്കെ ചുറ്റുമുള്ള മനുഷ്യരുടെ നന്മയ്ക്കും, പുരോഗതിയ്ക്കും വേണ്ടി ചിലവഴിച്ചവർ ജീവിതത്തിന്റെ അവസാന നാളുകളിൽ തികഞ്ഞ ആത്മസംതൃപ്തിയോടെ, ശാന്തമായി മരണത്തെ സ്വീകരിക്കുന്നു. എന്നാൽ സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാതെ സ്വാർത്ഥ താല്പര്യങ്ങളോടെ ജീവിച്ചവർ വാർദ്ധക്യത്തിൽ നിരാശരായി കാണപ്പെടുന്നുവെന്നും, സമൂഹത്തോടുള്ള കടപ്പാടുകൾ നിർവ്വഹിക്കാൻ കഴിയാതെ പോയതിലുള്ള കുറ്റബോധം അവരെ അലട്ടുന്നു എന്നും എറിക്സൺ വ്യക്തമാക്കുന്നു. മരണത്തെ അവർ ഭീതിയോടെ കാണുന്നു. ഭൂമിയിൽ ലഭിക്കുന്ന ചുരുക്കം ചില നാളുകൾ വേദനിക്കുന്ന, ഒന്നു ചിരിക്കുവാൻ പോലും മറന്നു പോകുന്ന നമ്മുടെ സഹോദരങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ മാത്രമേ, ഭൂമിയിലെ നമ്മുടെ ജീവിതത്തിനു ലാസ്റ്റ് ബെൽ അടിക്കുമ്പോൾ, മരണത്തെ ഭയം

കൂടാതെ പുഞ്ചിരിയോടെ നേരിടുവാൻ നമുക്ക് കഴിയൂ.

 

 

    അഗതികളുടെ അമ്മയായ മദർ തെരേസയോട് ഒരു പത്രപ്രവർത്തകൻ ഇപ്രകാരം ചോദിച്ചു: "എന്താണ് മദർ ഈ ലോകത്ത് ചെയ്തു കൊണ്ടിരിക്കുന്നത്? മദറിന്റെ ദൗത്യം എന്താണ്?". അതിന് മദർ നല്കിയ ഉത്തരം വളരെ ലളിതമായിരുന്നു: "ഞാൻ ചെയ്യുന്നത് വളരെ ചെറിയ ഒരു കാര്യമാണ്. നമുക്ക് ചുറ്റും അസുഖങ്ങളും മറ്റും നിമിത്തം കഷ്ടമനുഭവിക്കുന്ന മരണാസന്നരായ നിരവധി മനുഷ്യരുണ്ട്. മരിക്കുന്നതിന് മുൻപ് അവരെ പുഞ്ചിരിക്കുവാൻ സഹായിക്കുക എന്നതാണ് എന്റെ ദൗത്യം". അതേ വലിയ കാര്യങ്ങൾ ഒന്നും ചെയ്യുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും അപരന്റെ മുഖത്തെ പുഞ്ചിരിക്ക് നാം കാരണമാകുന്നുവെങ്കിൽ ജീവിതം അർത്ഥസമ്പൂർണ്ണമായി.

 

      സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ കൊതിച്ച എത്രയോ അതിഥി തൊഴിലാളികൾക്കാണ്പലായനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ടത്. സാധാരണക്കാരിൽ, സാധാരണക്കാരായ നമ്മുടെ സഹോദരങ്ങളുടെ കണ്ണുനീരിനും, രോദനത്തിനും മൗനം പാലിച്ച് കണ്ടിട്ടും കാണാതെ കടന്നു പോകുന്ന സർക്കാരുകളും ഭരണാധികാരികളും ഒന്നോർക്കുക, സ്വകാര്യവല്ക്കരണവും, ബഹിരാകാശത്തിൽ ചേക്കേറുവാനുമുള്ള വൻ പദ്ധതികളും മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം.വിശപ്പ് സഹിക്കാൻ കഴിയാതെ മണ്ണ് വാരി തിന്ന് വിശപ്പടക്കുന്ന കുട്ടികളും, ഉടുതുണിയ്ക്ക് മറുതുണി പോലുമില്ലാതെ ജീവിക്കുന്ന വലിയൊരു ശതമാനം മനുഷ്യരുമുള്ള രാജ്യമാണ് നമ്മുടേത്.  പാലത്തിന്റെ അടിയിലും, റോഡരികിലും മഴയും വെയിലുമേറ്റ് ജീവിക്കുന്ന 

ഇവരുടെ കണ്ണീരൊപ്പുകയാണ് 

ഒരു ജനകീയ സർക്കാരിൻ്റെ പ്രാഥമിക ദൗത്യം.  അയൽ വീട്ടിലുള്ളവർ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച്, നാല് നേരം ആഹാരം കഴിച്ചിട്ടും തൃപ്തിവരാതെ ജീവിക്കുന്ന നമുക്ക്, നെഞ്ചത്ത് കൈവെച്ച് എല്ലാ ഇൻഡ്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പ്രതിജ്ഞയെടുക്കാൻ ലജജയില്ലേ?

 

      സ്നേഹമാണ് ഏറ്റവും വലിയ മതം. പങ്ക് വയ്ക്കലാണ് മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കി തീർക്കുന്നത്. മിച്ചം പിടിക്കാൻ അധികം ഒന്നും ഇല്ലാത്തവരാണ് പങ്കുവെയ്ക്കുന്നവരിൽ അധികവും എന്നതാണ് വാസ്തവം. പങ്കുവെയ്ക്കലിന്റെ മഹത്വം അത്ര പരിചയമില്ലാത്ത ഒരു തലമുറയാണ് നമ്മുടേത്‌..! സ്ക്കൂളിൽ കൊടുത്തു വിടുന്ന സ്നാക്ക് 'നീ തന്നെ കഴിച്ചാൽമതി,കൂട്ടുകാർക്കൊന്നും കൊടുക്കരുത് ' എന്ന് പറഞ്ഞ് സ്വാർത്ഥതയുടെ ബാലപാഠങ്ങൾ ചൊല്ലിക്കൊടുക്കുന്ന മാതാപിതാക്കൾ തന്നെയാണ് മുഖ്യപ്രതികൾ. ചെറിയ ഒരു മിഠായി ആണെങ്കിൽ പോലും സഹോദരങ്ങളുമായോ, മാതാപിതാക്കളുമായോ അത് പങ്കുവെയ്ക്കുവാൻ കുട്ടിയെ ശീലിപ്പിക്കുക. അല്ലെങ്കിൽ നാം അവരുടെ പിഞ്ചുമനസ്സിൽ വിതയ്ക്കുന്നത് സ്വാർത്ഥതയുടെ വിത്താണെന്ന് മറക്കരുത്. വലിയ ലക്ഷ്യങ്ങളിലെത്താൻ അവരെ പ്രേരിപ്പിക്കുമ്പോഴും, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാനും തന്നാലാവുന്ന വിധം മറ്റുള്ളവരെ സഹായിക്കുവാനും കുട്ടികളെ ശീലിപ്പിക്കുക. മുതിർന്നവർ അതിന് മാതൃക കാണിച്ചുകൊടുക്കുക.

 

     സ്സിലും മറ്റും യാത്ര ചെയ്യുമ്പോൾ തൊട്ടരികിൽ ഇരിക്കുന്നവരെ ഒന്നു നോക്കുക പോലും ചെയ്യാതെ മൊബൈൽ ഫോണിന്റെ മാസ്മരിക ലോകത്ത് മയങ്ങിയിരിക്കുന്ന നിരവധി പേരെ യാത്രയിൽ കണ്ടിട്ടുണ്ട്. സഹയാത്രികരെ നോക്കി ഒന്നു പുഞ്ചിരിച്ച് സംസാരിച്ച് നോക്കു. തകർന്നെന്നു തോന്നുന്ന ജീവിതത്തെ പണിതെടുക്കുവാനും, വൈദ്യശാസ്ത്രത്തിന് ഉണക്കുവാൻ കഴിയാത്ത മനസ്സിന്റെ മുറിവുകളെ വെച്ച് കെട്ടുവാനും നമ്മുടെ വാക്കുകൾക്ക് കെല്പില്ലാ എന്നാര് കണ്ടു? കാഴ്ചയില്ലാത്തവന് നയനമായി, കേൾവി ഇല്ലാത്തവന് കാതായി, ദുഃഖിക്കുന്നവന് ആശ്വാസമായി, ഇരുളടഞ്ഞ ജീവിതങ്ങൾക്ക് പ്രകാശമായി തീരുവാൻ സഹായിക്കേണമേ എന്ന പ്രാർത്ഥനയോടെ ഓരോ പുലർവേളയും ആരംഭിക്കുക. വളരെ ചെറിയ പ്രകാശമേ ഉള്ളൂ എന്നറിഞ്ഞിട്ടും ഇരുളിൽ പ്രകാശം പരത്തുന്ന മിന്നാമിനുങ്ങിനെ പോലെ ,ജീവിതത്തിൽ ലഭിക്കുന്ന കൊച്ചു കൊച്ചു അനുഗ്രഹങ്ങൾ പോലും സമൂഹത്തിന്റെ നന്മയ്ക്കുംപുരോഗതിയ്ക്കും വിനിയോഗിക്കുവാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ. ആകാശത്തിലെ നക്ഷത്രങ്ങളെ സ്വപ്നം കാണുമ്പോഴും ഇടയ്ക്കൊക്കെ താഴെ ഭൂമിയിലേയ്ക്ക് കൂടി ഒന്നു നോക്കു.എങ്കിൽ, മാത്രമേ നമുക്ക് ചുറ്റും ജീവിക്കാൻ പാട് പെടുന്ന ഈ ചെറിയ മനുഷ്യരെ നമുക്ക് കാണാൻ സാധിക്കു...      

 

     അനു ഗ്രേയ്സ് ചാക്കോ

 



 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.