ക്രിസ്ത്യൻ സമുദായത്തിന്റെ അവസ്ഥ ആപത്കരമാണെന്നതിന്റെ സൂചനയാണിതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. മൂ്പത് വയസ് പിന്നിട്ട സഭാ വിശ്വാസികളായ യുവാക്കൾക്ക് വധുവിനെ കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോൾ ഉള്ളതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. ഒക്ടോബർ ആറിന് സഭയക്ക് കീഴിലുള്ള പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിലെ ക്രിസ്ത്യൻ ഭവനങ്ങളിൽ മാതാപിതാക്കൾ മാത്രം തങ്ങുന്ന അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തിലേക്ക് തിരിച്ച് വരാൻ വിദേശത്ത് ചേക്കേറിയ പുതു തലമുറ നാട്ടിലേക്ക് തിരിച്ച് വരുന്നില്ല എന്നതും ക്രിസ്ത്യൻ വിഭാഗത്തിലെ വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമായി ഇടലേഖനം വ്യക്തമാക്കുന്നത്. ലോക്സഭയിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി വെളിപ്പെടുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനത്തിലെ പരാമർശങ്ങൾ.
തൊഴിലില്ലായ്മ, ജനന നിരക്കിലെ തിരിച്ചടി, കാർഷിക മേഖലയിൽ നേരിടുന്ന പ്രതിസന്ധി, പ്രളയം എന്നിവയെല്ലാം ക്രിസ്ത്യൻ സമുദായത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടയലേഖനം പറയുന്നു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതിന്റെ ഫലമായി യുവാക്കൾ വിദേശങ്ങളിലേക്ക് ചെക്കേറുകയാണ്. ഇത് ആശങ്കപ്പെടുത്തുന്ന താര്യമാണെന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.
കേരളം രൂപീകരിക്കുന്ന സമയത്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത വിഭാഗമായിരുന്നു ക്രിസ്ത്യൻ വാഭാഗം. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികൾക്കിടയിലെ ജനന നിരക്കിൽ 14 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇടയലേഖനത്തിൽ പറയുന്നതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾക്കിടയിൽ ബോധവത്ക്കരണം നടത്താനാണ് സഭയുടം നീക്കം.

Comments
Post a Comment