ശൂശൻ രാജധാനിയിൽ നിന്നും..
Jineesh Punalur
അഹശ്വേരോശ്‌രാജാവു തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ കൊട്ടാരത്തിലെ ഉന്നതന്മാർക്കും തലസ്ഥാനത്തെ എല്ലാ നിവാസികൾക്കുമായി സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു. അതിഥികൾക്കു മുൻപിൽ സന്നിഹിതയായി സൗന്ദര്യം പ്രദർശിപ്പിക്കാൻ രാജാവ് രാജ്ഞിയായിരുന്ന വസ്ഥിരാജ്ഞിയോട് ആവശ്യപ്പെടുന്നു. രാജ്ഞി രാജാവിനെ അനുസരിക്കാതിരുന്നപ്പോൾ അദ്ദേഹം അവരെ രാജ്ഞിസ്ഥാനത്തു നിന്നു നീക്കുകയും പുതിയ രാജ്ഞിയെ കണ്ടെത്താനായി തുടങ്ങി.ഇവിടെ ആണ് കഥ തുടങ്ങുന്നത്, വേദപുസ്തകം പഠിക്കുമ്പോൾ നമ്മൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന ഒരു കാര്യം ആണ് ദൈവത്തിന്റെ പേര് ഒരിക്കൽ പോലും പ്രയോഗിക്കാത്ത
എബ്രായ ബൈബിളിലെ ഏകഗ്രന്ഥമാണ് എസ്തേറിന്റെ പുസ്തകം എന്ന് പറയുന്നതിൽ തെറ്റ് ഇല്ല. എന്നാൽ സത്യംമായി ഞാൻ നിങ്ങളോടു പറയുന്നു സഭയോട് ഉള്ള ദൂത് ആണ് എസ്തേറിന്റെ പുസ്തകം. എസ്തേറിനെ അവിടെ ദൈവസഭ ആയി ഉപമിച്ചിരിക്കുന്നു.
എസ്തേറിനെ കുറിച്ച് നിങ്ങളോടു പറഞ്ഞിട്ടു ഞാൻ എന്റെ വിഷയത്തിലേക്കു വരാം. എസ്ഥേർ ഒരു അനാഥആയിരുന്നു എന്നാൽ അവൾക്കു ചില രൂപഗണങ്ങൾ ഉണ്ടായിരുന്നു. ജ്ഞാനവും വിവേകം ഉള്ളവൾ ആയിരുന്നു. അതിലുപരി അവൾ അതിസുന്ദരി ആയിരുന്നു. എന്നാൽ ഇതിന്റെ ഒന്നും അഹംഭാവം ഒന്നുമില്ലാതെ തനറെ ജീവിതം വളരെ നിഷ്കളങ്കമായി കൊണ്ട് നടന്നു. എസ്തേറിനെ കാണുവരെല്ലാം അവളോട് ഇഷ്ടംതോന്നി കാരണം അവൾ പരിജ്ഞാനത്തോടെ മനുഷ്യരോട് ഇടപെട്ടു. ഈ ഒരു സാധാരണ പെണ്കു്ട്ടിക് ഇത്രയും പ്രത്യേകത ഉണ്ടെങ്കിൽ ഇതിൻറെ പിന്നിൽ പ്രവർത്തിച്ചത് മൊർദ്ദെഖായി ആയിരുന്നു. മൊർദ്ദെഖായി യഹോവയുടെ വാക്കു ശ്രദ്ധയോടെ പഠിച്ചു പോകുന്ന ഒരു വ്യക്തിയായിരുന്നു.
യഹോവയുടെ ശബ്ദവും ന്യായപ്രമാണം ശ്രദ്ധയോടെ പഠിച്ചു പോകുന്ന അല്ലെങ്കിൽ ശ്രദ്ധയോടെ അനുസരിച്ചു പോകുന്ന ഒരു വ്യക്തിക്ക്, എന്തൊക്കെ അനുഗ്രഹമുണ്ടാകും എന്നുള്ളത് ആവർത്തനപുസ്തകം 28ൽ പറയുന്നുണ്ട്.അതുകൊണ്ടുതന്നെ മൊർദേകായ് എസ്തറിനെ വളർത്തിയപ്പോൾ അവളുടെ ഉള്ളിൽ യഹോവയുടെ ന്യായപ്രമാണത്തെ മനസിൽ സംഗ്രഹിച്ചു വച്ചുകൊടുത്തു. അതിനാൽ യഹോവയുടെ നാമം അവളുടെ ഉള്ളിലുള്ളതുകൊണ്ട് അന്യദേശത്ത് അല്ലെങ്കിൽ അന്യജാതിക്കാരുടെ ഇടയിൽ അവൾ തിളങ്ങുന്ന വിളക്കായി ജീവിച്ചു അതുകൊണ്ട് ജാതികൾ അവളെ സ്നേഹിച്ചു. എസ്തേറിന്റെ പുസ്തകം വായിക്കുമ്പോൾ അതിലെ ശ്രദ്ധേയമായൊരു കാര്യമുണ്ട് മൊർദേകായ് പറയുന്നത് മാത്രമേ അവൾ അനുസരിച്ചോള്ളൂ. യഹോവയുടെ ന്യായപ്രമാണം ഉള്ളിലുള്ളതുകൊണ്ട് മാത്രമാണ് അവൾ രാജാവിന്റെ സന്നിധിയിൽ രാജ കിരീടം ചൂടി നിൽക്കുവാൻ ഇടയായത്.
എന്നാൽ സഭ പുത്രനായ രാജാവിൻറെ മുന്നിൽ അവസാനനാളിൽ പോയി നിൽക്കണമെങ്കിൽ ചിത്രത്തയ്യലുള്ള വസ്ത്രം ധരിക്കണം, ഈ വസ്ത്രം എന്ന് വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നത് വിശുദ്ധന്മാരുടെ നീതി പ്രവർത്തികളാണ്വെളിപ്പാട് 19:8 അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. എന്നാൽ രാജസന്നിധിയിൽ പോയി നിൽക്കണമെങ്കിൽ നമ്മുടെ ജീവിതത്തിന്റെ രീതികളെ നമ്മളൊന്ന് ശ്രദ്ധിക്കേണ്ടത് ആവശ്യമായകടകം ആണ് ജാതികളുടെ ഇടയിൽ ജീവിക്കുമ്പോൾ കത്തുന്ന വിളക്കു ആകണമെകിൽ കർത്താവായ യേശുക്രിസ്തുവിനെ പിന്തുടരുന്നത് അത്യാവശ്യമാണ്. നമ്മുടെ രാജാവായ ക്രിസ്തു നമ്മളെ സ്നേഹിച്ചതുപോലെ ഒരു രാജാവും ഒരു മനുഷ്യനെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല അതിനുദാഹരണമാണ് കാൽവരിയിലെ ആ സ്നേഹം.
അതുകൊണ്ട് പ്രിയരേഈ ലോകത്ത് അനേകം ജാതികളുണ്ട് അവർക്കിടയിൽ നമ്മുടെ ജീവിതത്തെ നമ്മൾ വരച്ച കാണിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാണ്. ക്രിസ്തുവാകുന്ന രാജാവിന്റെ കല്പനയെ മറുത്തു ജീവിച്ചാൽ രാജസനിധിയിൽ നിൽക്കുവാൻ ഒരു യോഗ്യതയും ഇല്ലാതെ ജീവിതം പാഴായി പോകും എന്ന് പറയുന്നതിൽ തെറ്റില്ല. അതുകൊണ്ട് നീതി പ്രവർത്തികളാൽ താന്താങ്ങളുടെ വസ്ത്രങ്ങൾ അണിഞ്ഞ് രാജാവിന്റെ സന്നിധിയിൽ പോയി നിൽക്കുവാൻ നിങ്ങൾക് എല്ലാവര്കും കഴിയട്ടെ എന്ന് ഞാൻ ആശിച്ചു പോകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ.

Comments
Post a Comment